ന്യൂദല്‍ഹി കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇറ്റലിയില്‍ അമ്മൂമ്മയ്ക്കൊപ്പം. സോണിയാഗാന്ധിയുടെ 93 വയസുള്ള അമ്മയോടൊപ്പം വാരാന്ത്യം ചെലവഴിക്കാന്‍ ഇറ്റലിയിലേക്ക് പോകുന്നുവെന്ന് രാഹുല്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്.
ഹോളി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് മുന്‍കൂട്ടി കണ്ടതിനാലാവണം രാഹുല്‍ വിദേശത്തേയ്ക്ക് പറന്നത്. രാഹുല്‍ അധ്യക്ഷ പദം ഏറ്റെടുത്ത ശേഷം നടന്ന ആദ്യം തെരഞ്ഞെടുപ്പായിരുന്നു ത്രിപുര, മേഘാലയ, നാഗാലാന്റ് തെരഞ്ഞെടുപ്പ്. ത്രിപുരയില്‍ 59 സീറ്റിലാണ് ഇത്തവണ ആരുമായും സഖ്യമില്ലാതെ കോണ്‍ഗ്രസ് മത്സരിച്ചത്. കഴിഞ്ഞ തവണ 36 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു. എന്നാല്‍ മോദി പ്രഭാവത്തില്‍ കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാവുന്ന കാഴ്ചയായിരുന്നു വോട്ടെണ്ണലിന്റെ ആദ്യം ഘട്ടം മുതല്‍ കാണാന്‍ കഴിഞ്ഞത്.
ത്രിപുരയിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ത്രിപുരയില്‍ ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ല. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റ് നേടി സിപിഎം അധികാരത്തിലെത്തിയപ്പോള്‍ പത്ത് വര്‍ഷക്കാലം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് കിട്ടിയത് വെറും പത്ത് സീറ്റുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചില്ല.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും ത്രിപുര വിഭജിക്കുന്നത് തടയും തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ ഇത്തവണ നേരിട്ടത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപി, തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളിലേക്ക് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയതാണ് പാര്‍ട്ടിയ്ക്ക് സംസ്ഥാനത്ത് വെല്ലുവിളി ഉയര്‍ത്തിയത്.
മേഘാലയയില്‍ നിന്നും അല്പം ആശ്വസിക്കാന്‍ വകയുണ്ടെങ്കിലും അവിടെയും സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസിന് ബാലികേറാമലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: