അഗര്‍ത്തല: കാവിയോട് നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ ചെങ്കൊടി താഴ്ന്നു. കാല്‍നൂറ്റാണ്ടത്തെ ദുര്‍ഭരണത്തില്‍നിന്ന് ത്രിപുരയിലെ ജനതക്ക് മോചനം. ബിജെപി മികച്ച ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ഭരണത്തിലേക്ക് കയറുന്നു. റിപ്പോര്‍ട്ടെഴുതുമ്പോള്‍ ബിജെപി 41 സീറ്റില്‍ മുന്നിലാണ്. സിപിഎം 16 സീറ്റില്‍ ഒതുങ്ങി.
സംസ്ഥാനത്തെമ്പാടും ബിജെപിയുടെ ആഘോഷമാണ്. ത്രിപുരയില്‍ നഗരവും ഗ്രാമവും ബിജെപി പിടിച്ചെടുത്തു. ചുവപ്പു കോട്ടയെന്ന് സിപിഎം പറഞ്ഞിരുന്ന സംസ്ഥാനം കാവി ആസ്ഥാനമായി.
സിപഎം ഒന്നടങ്കം ത്രിപുരയില്‍ ഞങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു പറഞ്ഞപ്പോള്‍ രണ്ടു വര്‍ഷം മുമ്പേ ബിജെപി പറഞ്ഞിരുന്നു, ത്രിപുര ബിജെപിടിക്കുമെന്ന്. പ്രചാരണ വേളയിലും വോട്ടെടുപ്പിലും വോട്ടെണ്ണും മുമ്പും സിപിഎം നേതാക്കള്‍ പറഞ്ഞത് ബിജെപിയുടെ ദിവാസ്വപ്നമെന്നാണ്. പക്ഷേ, ഫലം വന്നപ്പോള്‍ സിപിഎം തകര്‍ന്നു തരിപ്പണമായി.
മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ കഷ്ടിച്ച് വിജയിച്ചു. ബിജെപിസ്ഥാനാര്ത്ഥികളുടെ വിജയം വന്‍ ഭൂരിപക്ഷത്തിലാണ്.
ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തില്‍ തലസ്ഥാനം മാത്രമല്ല, ഗ്രാമ പ്രദേശങ്ങളും കാവിപടര്ന്നിരിക്കുകയാണ്. പ്രകമ്പനം കൊള്ളുന്ന മുദ്രാവാക്യങ്ങളും മധുര വിതരണവും മറ്റുമായി ജനാവലി സ്വാതന്ത്ര്യലബ്ധി ആഘോഷിക്കുന്നതുപോലെയാണ് കാഴ്ചക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: