ന്യൂദല്‍ഹി: ഭയം വിതച്ചാണ് സിപിഎം ത്രിപുരയില്‍ വിളവെടുത്തിരുന്നത്. ഭരണം നിലനിര്‍ത്തുന്നതിലെ പ്രധാന ആയുധവും ഭയമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഏഴ് ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കി. കോണ്‍ഗ്രസ്സുകാരായിരുന്നു സിപിഎം കൊലക്കത്തിയുടെ ആദ്യത്തെ ഇരകള്‍. മണിക് സര്‍ക്കാരിന്റെ ഇരുപത് വര്‍ഷത്തെ ഭരണത്തില്‍ ഒരു എംഎല്‍എ ഉള്‍പ്പെടെ മൂവായിരത്തിലേറെ പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ് അപ്രസക്തമായതോടെ കൊലക്കത്തി ബിജെപിക്ക് നേരെ തിരിച്ചു. പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുന്നവരാണ് പ്രധാനമായും സിപിഎമ്മിന്റെ ലക്ഷ്യം. കൂടുതലാളുകള്‍ കൊഴിഞ്ഞുപോകുന്നത് ഭയപ്പെടുത്തി തടയുകയായിരുന്നു തന്ത്രം. ഒരു കൊലപാതകവും പോലീസ് കാര്യമായി അന്വേഷിക്കാറില്ല. കേരളത്തിലേതുപോലെ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നവരെ പ്രതികളാക്കും. കേസ് ദുര്‍ബ്ബലമാകുന്നതോടെ ഇവരും രക്ഷപ്പെടും.
ഒക്ടോബറില്‍ പശ്ചിമ ത്രിപുരയിലെ കമലാ സാഗറില്‍ ബാബുല്‍ ദേബ്നാഥും, ഈ മാസമാദ്യം കാഞ്ചന്‍പൂരില്‍ സുനില്‍ ദേബും കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിലെ അമൂല്യ മലാകാറാണ് ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന്. സിപിഎമ്മിന്റെ അക്രമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുന്നുണ്ട് ബിജെപി. തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണായുധമാക്കാനും സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: