അഗര്‍ത്തല: ചുവപ്പുമടിയില് സംഘപരിവാര്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് കുറിക്കുകൊണ്ടു. ത്രിപുരയില്‍ ബിജെപി മൂന്നില്‍രണ്ട് ഭൂരിപത്തിലെത്തി. സംസ്ഥാനത്തിനാവശ്യമായ നിയമ നിര്‍മ്മാണങ്ങള്‍ പോലും നടത്താന്‍ പാകത്തിലുള്ള ഭൂരിപക്ഷം നല്‍കിയാണ് ത്രിപുര ജനത ബിജെപിയെ അധികാരത്തിലേറ്റിയത്.
വിപ്ലവം ചുവപ്പിന്റെ കുത്തകയാണെന്ന പ്രചാരണവും തകരുകയായിരുന്നു. കാവി വിപ്ലവത്തിന് കടിഞ്ഞാണ്‍ പിടിച്ചയാള്‍ മുഖ്യമന്ത്രിയാകുന്നു-പേര് വിപ്ലവ് കുമാര്‍ ദേവ്.
ബിജെപി ത്രിപുര പിടിച്ചത് ഒറ്റ രാത്രികൊണ്ടല്ല. കാലമേറെയായി വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മുഖ്യ ധാരയില്‍നിന്ന് അടറത്തിമാറ്റാന് ചിലര്‍ ശ്രമം നടത്തുന്നു. ഇതിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ സംയോജിതമായി നടത്തിയ പരിശ്രമങ്ങളുടെ വിളവെടുപ്പുകൂടിയാണീ തെരഞ്ഞെടുപ്പുഫലം.
വനവാസികള്‍ക്കിടയില്‍, പിന്നാക്കക്കാര്‍ക്കിടയില്‍ ദേശീയതയുടെ സംഘസന്ദേശമെത്തിച്ചതിന് ജീവന് ബലികൊടുക്കേണ്ടിവന്നവര്‍ ഏറെയാണ്. ചുകപ്പതിക്രമങ്ങക്കെതിരേ ചെറുത്തുനിന്നും നില്ക്കാന് പ്രചോദിപ്പിച്ചും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുകയായിരുന്നു ഈ തെരഞ്ഞെടുപ്പില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായോ മാത്രമല്ല, പ്രകടനം നടത്താന്‍ അണിനിരന്ന ഓരോ ത്രിപുരവാസികള്ക്കും അവരെ അതിന് സജ്ജരാക്കാന്‍ ബലിദാനികളായവര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം. ആര്‍എസ്എസ് പ്രചാരകന്മാരും പ്രവര്‍ത്തകരും മുതല്‍ ആദ്യമായി കാവിക്കൊടി പിടിച്ചതിന് ചുവപ്പ ഭീകരതയുടെ ആക്രമണങ്ങള്ക്കിരയായവര്ക്കു വരെയുള്ള സമര്‍പ്പണംകൂടിയാണ് ത്രിപുര വിജയം.
അത് ചുവപ്പുമടയിലെ സര്‍ജിക്കല്‍ സ്ട്രൈക്കായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: