ന്യൂദല്‍ഹി: തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലുക്ക് ഈസ്റ്റ് പോളിസി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോള്‍ ഉന്നംവെച്ചത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയാണ്. സപ്ത സുന്ദരികളെന്നും സെവന് സിസ്റ്റേഴ്സെന്നും അറിയപ്പെട്ടിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് സിക്കിമിനെക്കൂടി ചേര്‍ത്ത് അഷ്ടലക്ഷ്മികളാക്കി മോദി അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. അരുണാചല്‍ പ്രദേശ്, ആസാം, മണിപ്പൂര്‍, നാഗാലാന്റ്, മേഘാലയ, മിസോറാം, ത്രിപുര, സിക്കിം സംസ്ഥാനങ്ങളിലെ ബിജെപിയുടെ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഈ മേഖലയിലെ റോഡ്, റെയില്‍ ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു. ടെലികോം, ഊര്‍ജ്ജം എന്നീ മേഖലകളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഭവശേഷി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. കേന്ദ്രപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും തമ്മില്‍ 80: 20 എന്ന അനുപാതത്തില്‍ ഫണ്ടുകള്‍ ലഭ്യമാക്കിത്തുടങ്ങി. മീറ്റര്‍ ഗേജ് പാതകളെ ബ്രോഡ്ഗേജാക്കാന്‍ പതിനായിരം കോടിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റെയില്‍ മാപ്പില്‍ അരുണാചലും മേഘാലയയും ഇടംപിടിച്ചപ്പോള്‍ ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലേക്ക് ആദ്യമായി ബ്രോഡ്ഗേഡ് ലൈനുകളെത്തി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര പദ്ധതികളുടെ വിവരങ്ങളെത്തിച്ചു. ദല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി പേരെ 2014 മുതല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചു. വിഭാഗീയ ചിന്തകള്‍ രൂക്ഷമായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ ദേശീയതാബോധം നിറയ്ക്കാന്‍ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും അടക്കം നിരവധി ആര്‍എസ്എസ് പ്രചാരകന്മാര് വര്‍ഷങ്ങളായി ഇവിടങ്ങളിലുണ്ട്. ഇവരുടെ സഹകരണത്തോടെ ബിജെപിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അങ്ങനെ അരുണാചല്‍ പ്രദേശും ആസാമും മണിപ്പൂരും കാവിയണിഞ്ഞു. ആര്‍എസ്എസ് പ്രചാരകനും പിന്നീട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ രാംമാധവിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല നല്കി.
നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ മാസങ്ങള്‍ക്ക് മുന്നേ ബിജെപി തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ആസാം മന്ത്രിയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം നിര്‍ണ്ണായക സ്വാധീനവുമുള്ള ഹീമാന്താ ബിശ്വാസിനായിരുന്നു ചുമതല.
അരുണാചല്‍ പ്രദേശിലും ആസാമിലും മണിപ്പൂരിലും ബിജെപിയുടെ സര്‍ക്കാരുകളാണ് . ത്രിപുരയിലും നാഗാലാന്‍ഡിലും കൂടി ബിജെപി-എന്‍ഡിഎ സര്‍ക്കാരുകള്‍ നിലവില്‍ വരുന്നതോടെ വടക്കുകിഴക്കന്‍ മേഖലയിലെ അഞ്ച് സംസ്ഥാനങ്ങള്‍ ബിജെപി ഭരണത്തിലായി. മേഘാലയയില്‍ തൂക്കു നിയമസഭയാണെങ്കിലും സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ ബിജെപി ശക്തിപ്പെടുത്തി.
മിസോറാമില്‍ ഈവര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശ്രദ്ധ ഇനി ഇവിടേയ്ക്കാണ്. ലോക്സഭാതെരഞ്ഞെടുപ്പിനൊപ്പമാണ് സിക്കിമില്‍ വോട്ടെടുപ്പ്. ബിജെപിയുടെ മുഖ്യമന്ത്രിമാരായ പേമ ഖണ്ഡു(അരുണാചല്‍ പ്രദേശ്), സര്‍ബാനന്ദ സോനോവാള്‍(ആസാം), ബിരേന്‍ സിങ്(മണിപ്പൂര്‍) എന്നിവര്‍ക്കൊപ്പം ഉയര്‍ന്നുവരുന്ന ത്രിപുരയിലെയും നാഗാലാന്‍ഡിലെയും നേതൃത്വവും ചേര്‍ന്നാല്‍ മിസോറാമിലും സിക്കിമിലും താമര വിരിയുമെന്ന് ബിജെപിക്കുറപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: