ന്യൂദല്‍ഹി: മൂന്നു സംസ്ഥാനങ്ങളിലെ ബിജെപിയുടെ തകര്‍പ്പന്‍ വിജയത്തെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ഈ എങ്ങിനെ സ്വാധീനിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഈ മേഖലയിലെ ഗോത്രവിഭാഗങ്ങളില്‍ വനവാസി കല്യാണ്‍ ആശ്രമം പോലുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം ബിജെപി വിജയത്തിന് അടിത്തറയൊരുക്കിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നാഗാലാന്‍ഡിലെ സ്വാതന്ത്ര്യ സമര സേനാനി റാണി ഗൈഡിന്‍ലിയുവിന് ഭാരത്രത്ന സമ്മാനിക്കണമെന്ന് അഞ്ചു വര്‍ഷം മുമ്പ് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. അന്നോളം ഇത്തരത്തില്‍ ഒരാവശ്യം ഒരു സംഘടനയും മുന്നോട്ടു വെച്ചിരുന്നില്ല. വടക്കു കിഴന്‍ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലയുടെ അഭിമാനത്തിന് ആര്‍എസ്എസ് എത്രമാത്രം പ്രാധാന്യം നല്കുന്നു എന്നതിന്റെ തെളിവാണ്.
രാഷ്ട്രീയ ലക്ഷ്യമൊന്നുമില്ലാതെ കാലങ്ങളായി ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ് ആസാമിലും മണിപ്പൂരിലും ബിജെപി അധികാരത്തിലെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിലെ സ്മൃതി കാക് രാമചന്ദ്രന് പറയുന്നു. ഈ രണ്ടു വിജയങ്ങള്‍ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലേക്ക് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞ ഡിസംമ്പറില്‍ ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ത്രിപുര സന്ദര്‍ശിച്ചിരുന്നു.
മുന്‍ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാരുകള്‍ അവഗണിച്ച വിഭാഗങ്ങളെ പരിഗണിക്കുന്ന നയങ്ങള്‍ സ്വീകതരിക്കാന് മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ആര്‍എസ്എസ് ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വടക്കു കിടക്കന് സംസഥാനങ്ങളില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ വനവാസി കല്യാണ്‍ ആശ്രമം പോലുള്ള സംഘടനകള്‍ക്ക് ഗോത്രമേഖലയുടെ മനസ് അറിയാം. ഈ സംഘടനകളുമായി ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനുള്ള ബന്ധവും നിര്‍ണായകമായി.
ത്രിപുരയില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സുനില്‍ ദേവ്ധര്‍ ആര്‍എസ്എസ് പ്രചാരകനാണ്. ആര്‍എസ്എസ്സിനെതിരായ എല്ലാ പ്രചരണങ്ങളും ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് സുനില്‍ പറഞ്ഞു. ആര്‍എസ്എസ് ശാഖകള്‍ നടത്താന്‍ അനുവദിക്കാതിരുന്ന കാലമുണ്ടായിരുന്നു. സംസ്ഥാനത്താകെ അമ്പതോ അറുപതു ശാഖകള്‍ മാത്രമാണുണ്ടായിരുന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ചെറുത്തു നില്ക്കാന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ക്രമേണ അവസ്ഥമാറി. ഇപ്പോള്‍ ഇരുനൂറ്റമ്പതോളം ശാഖകളുണ്ട്. ബിജെപിയാണ് മികച്ച ബദലെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ചെയതു, സുനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: