‘ജ്ഞേയം’ എന്ന് ശ്ലോകത്തില്‍ വിശേഷിപ്പിക്കപ്പെട്ട വസ്തു-പരമാത്മാവ് തന്നെയാണ്. ഈ ശ്ലോകത്തില്‍ വിവരിക്കപ്പെടുന്നത്.
സര്‍വേന്ദ്രിയ വിവര്‍ജിതം
ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും അഞ്ച് എണ്ണം വീതം ആകെ പത്തെണ്ണമാണ് ജീവാത്മാക്കള്ക്കുള്ളത്. മനസ്സും ബുദ്ധിയും അതിനോടു ചേര്‍ക്കണം. ജീവാത്മാവിന്റെ, ഈ ഇന്ദ്രിയങ്ങള്‍ ഭൗതികതയാകുന്ന മാലിന്യം നിറഞ്ഞവയാണ്. അതിനാല്‍ പരമപുരുഷനായ ഭഗവാന്റെ പരമാത്മഭാവത്തെ ഊഹിക്കാന്‍ പോലും ജീവനു കഴിയുന്നില്ല. പരമാത്മാവിന്റെ ഇന്ദ്രിയങ്ങള്‍ ഭൗതികതാ മാലിന്യംകൊണ്ട് മൂടപ്പെട്ടവയല്ല. അവ നിര്ഗുണങ്ങള്-സത്വഗുണം, രജോഗുണം തമോഗുണം എന്നീ പ്രകൃതിഗുണങ്ങള്കൊണ്ട് ആവരണം ചെയ്യപ്പെടാത്തവയാണ്. സര്‍വേന്ദ്രിയ വിവര്‍ജിതം എന്നുപറഞ്ഞതിന്റെ സാരം.
”അപാണിപാദോ ജവനോഗ്രഹിതാ
പശ്യത്യചക്ഷുഃ സശൃണോത്യകര്ണ്ണഃ”
(ശ്വേതാ. ഉപ-3-19)
(കയ്യും കാലും കണ്ണും ചെവിയും പരമാത്മാവിന് ഇല്ല. എങ്കിലും ഓടുന്നു, സ്വീകരിക്കുന്നു, കാണുന്നു, കേള്‍ക്കുന്നു) എന്ന ഉപനിഷത്തിലെ വാക്യത്തിന് ഇത്രമാത്രമാണ് അര്‍ത്ഥം. ആ മന്ത്രത്തില്‍ തന്നെ.
”തമാഹുരഗ്ര്യംപുരുഷം പുരാണം”
(=ഭഗവാനെ ശ്രേഷ്ഠനും ആദ്യമേയുള്ള പുരുഷനുമാണെന്ന് പറയുന്നു) എന്ന വാക്യം ശ്രദ്ധിക്കുക. പുരുഷന് കൈകാലുകള്‍ ഉണ്ട്. അവ നമ്മടെ കൈകാലുകള്‍ പോലെയുള്ളതല്ല. ഭൗതികതാ മാലിന്യം ഇല്ലാത്തവയും ആത്മീയങ്ങളുമാണ്.)
അസ്യമഹതോഭൂതസ്യ
നിശ്ശ്വസിതം ഏതദൃഗ്വേദോ
യജുര്‍വേദഃ സമാവേദഃ അഥര്വാംഗിരസഃ
ഇതിഹാസഃപുരാണം വിദ്യാ ഉപനിഷദഃ (ബൃഹദാരണ്യകം)
(=എന്ന ഉപനിഷദ് വാക്യത്തില്‍ ഭഗവാന്റെ നിശ്വസിതമാണ് ഋഗ്വേദാദികള്‍) എന്നുപറയുന്നുണ്ടല്ലോ. നിശ്വസിക്കുക എന്നത് മൂക്കുകൊണ്ടാണല്ലോ സംഭവിക്കുന്നത്. പരമപുരുഷനായ ഭഗവാന് മൂക്ക് മുതലായ എല്ലാ അവയവങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: