ത്രിപുരയിലെ ചെങ്കോട്ട തകര്‍ത്തെറിഞ്ഞ് ബിജെപിയുടെ ചരിത്രം കുറിച്ച അശ്വമേധം. 60 നിയമസഭാ സീറ്റുകളില്‍, തെരഞ്ഞെടുപ്പ് നടന്ന 59 എണ്ണത്തില്‍ ബിജെപി ഐപിഎഫ്ടി സഖ്യം 43 സീറ്റുകള്‍ പിടിച്ചെടുത്ത്’രണ്ടര പതിറ്റാണ്ടായ സിപിഎം ഭരണത്തെ തൂത്തെറിഞ്ഞു.
സിപിഎമ്മിന് വെറും പതിനാറ് സീറ്റേ ലഭിച്ചുള്ളു. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റു പോലും ലഭിച്ചില്ല. ബിജെപിക്ക് ഒറ്റയ്ക്ക് 35 സീറ്റുകളുണ്ട്. സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് (ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) എട്ടു സീറ്റുകളും ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് മതി. വനവാസികളുടെ പിന്തുണയാണ് ബിജെപിക്ക് വലിയ വിജയം സമ്മാനിച്ചത്. സഖ്യകക്ഷി വനവാസികളുടെ പാര്‍ട്ടിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: