ന്യൂദൽഹി: നാഗാലാന്‍ഡില്‍ ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം ബീഫ് ഒരു വിഷയമല്ലെന്നും മറിച്ച് വികസനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ഒരു ദേശീയ ദിനപത്രത്തിനോടാണ് നാഗാലാൻഡിലെ ബിജെപിയുടെ ഇനിയുള്ള പദ്ധതികളെക്കുറിച്ച് അദ്ദേഹം വാചാലനായത്.
സംസ്ഥാനത്ത് പ്രധാനമായും നാഗ പ്രശ്നത്തിന്റെ പരിഹാരത്തിനാണ് ആദ്യ പരിഗണന നല്‍കുക. ഇതിനായി രൂപരേഖ നേരത്തെ തന്നെ തയാറാക്കിയിട്ടുണ്ട്. എന്‍.പി.എഫുമായി പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ മൂലം എന്‍.പി.എഫുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചില്ല. അതിനിലാണ് എന്‍.ഡി.പി.പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.
നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ 29 സീറ്റാണ് ബി.ജെ.പി നേടിയത്. 28 സീറ്റുള്ള എന്‍.പി.എഫുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് പാര്‍ട്ടിയില്‍ കണക്കുകൂട്ടുന്നത്. നാഗ ജനങ്ങള്‍ ബി.ജെ.പിയില്‍ വിശ്വാസമര്‍പ്പിച്ചുവെന്നും റിജിജു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: