ഷില്ലോങ്ങ്: മേഘാലയയില്‍ ബി.ജെ.പി പാര്‍ലമെൻ്ററി പാര്‍ട്ടി നേതാവായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ എ.എല്‍ ഹെക്കിനെ തെരഞ്ഞെടുത്തു. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടു സീറ്റുകളാണ് മേഘാലയയില്‍ ബി.ജെ.പി നേടിയത്. ബി.ജെ.പി സഖ്യകക്ഷിയായ എന്‍.പി.പിക്ക് 19 സീറ്റുകളുണ്ട്. ഇൗ സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം നല്കുന്ന സൂചന. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിനും 21 സീറ്റുകളേ നേടാനായിട്ടുള്ളു. അതിനാല്‍ മറ്റു സ്വതന്ത്രരെ കൂട്ടു പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: