തളിപ്പറമ്പ്: തളിപ്പറമ്പില്‍ ടിപ്പര്‍ ലോറി ഓട്ടോയിലിടിച്ച് ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. നടുവാല് സ്വദേശി ആമ്പിലാട്ട് വേണുഗോപാല്‍-അര്‍ച്ചന ദമ്പതികളുടെ മകന് ആരോമല്‍ ആണ് മരണപ്പെട്ടത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു.
ഇന്നലെ രാവിലെ എട്ട് മണിയോടെ തളിപ്പറമ്പ്-കൂര്‍ഗ്ഗ് ബോര്‍ഡര്‍ റോഡില്‍ പുഷ്പഗിരിയില്‍ വെച്ചായിരുന്നു അപകടം. കുഞ്ഞിനെ ആശുപത്രിയില്‍ കാണിക്കുന്നതിനായി ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ എതിരെ വന്ന ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. റോഡിന് കുറുകെ ചാടിയ തെരുവു നായയെ രക്ഷിക്കുന്നതിനായി ഡ്രൈവര്‍ ഓട്ടോറിക്ഷ വെട്ടിച്ചതാണ് അപകടകാരണമായത്. കുട്ടിയുടെ അമ്മ അര്‍ച്ചന, അര്‍ച്ചനയുടെ അച്ഛന് പി.വി.ഗോവിന്ദന്, ഓട്ടോറിക്ഷ ഡ്രൈവര്‍ സി.വി.കൃഷ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: