പനാജി: ഇരുമ്പയിര് ഖനികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയതിലൂടെ വര്‍ഷത്തില്‍ 3,500 കോടിയുടെ നഷ്ടമുണ്ടായതായി ഗോവയിലെ ഒരു മന്ത്രി പറഞ്ഞു.
രണ്ട് ലക്ഷം തൊഴിലവസരങ്ങളാണ് നഷ്ടമായത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസമാണ് സുപ്രീംകോടതി 88 ഖനികളുടെ ലൈസന്‍സ് പുതുക്കി നല്കിയ നടപടി സുപ്രീംകോടതി തന്നെ റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: