ജാംഷഡ്പൂര്‍: മികച്ച ഫോം തുടരുന്ന എഫ്സി ഗോവ ,ഫെറാന്‍ കോറോമിനാസിന്റെ ഇരട്ട ഗോളില്‍ ജംഷഡ്പൂര്‍ എഫ് സിയെ തകര്‍ത്ത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ് ഓഫില്‍ പ്രവേശിച്ചു. ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഗോവ ജംഷഡ്പൂരിനെ തകര്‍ത്തത്.
ഈ വിജയത്തോടെ പതിനെട്ട് മത്സരങ്ങളില്‍ 30 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് ഗോവ സെമിയിലെത്തിയത്.
സെമിയില്‍ ചെന്നൈയിന് എഫ്സി യാണ് ഗോവയുടെ എതിരാളികള്‍. നാല്‍പ്പതു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയ ബംഗ്ളൂരു സെമിയില്‍ പൂനെ സിറ്റിയെ നേരിടും.
കളം നിറഞ്ഞുകളിച്ച ഫെറാന്‍ കോറോമിനസ് 29, 51 മിനിറ്റുകളില്‍ ഗോള്‍ നേടി. സ്ട്രൈക്കര്‍ ലാന്‍സറോട്ട് ഒരുഗോളും നേടി.തുടക്കത്തില്‍ ജംഷഡ്പൂരാണ് മികച്ച കളി പുറത്തെടുത്തത്.
ഗോള്‍ നേടാന്‍ ആദ്യ അവസരം ലഭിച്ചതും ജംഷഡ്പൂരിനാണ്. പക്ഷെ അത് മുതലാക്കാനായില്ല. ഏഴാം മിനിറ്റല്‍ ഗോളി സുബ്രതാ പാല് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ കളി മാറി. ഗോവ മത്സരത്തില്‍ തിരിച്ചുവന്നു. 29ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോളും നേടി. കൊറോമിനസാണ് വലകുലുക്കിയത്.
രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റില്‍ ഗോവ ലീഡ് ഉയര്‍ത്തി. കൊറോമിനസാണ് സ്കോര്‍ ചെയ്തത്. ലാന്‍സറോട്ട് നീട്ടിക്കൊടുത്ത പന്ത്് കൊറോമിനാസ് ഗോള്‍ വര കടത്തിവിട്ടു. ഇരുപത് മിനിറ്റുകള്‍ക്കുശേഷം ലാന്‍സറോട്ട് ഗോവയുടെ മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു..
രണ്ട് പാദമായാണ് സെമിഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുന്നയത്. ബംഗളൂരു എഫ് സിയും പൂനെയും തമ്മിലുള്ള ആദ്യ പാദ സെമി മാര്‍ച്ച് ഏഴിനും രണ്ടാം പാദ സെമി പതിനൊന്നിനും നടക്കും. ചെന്നൈ- ഗോവ ആദ്യ പാദം മാര്‍ച്ച് ഒമ്പതിനും രണ്ടാം പാദം 13 നും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: