തിരുവനന്തപുരം: കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സി.പി.എം നിലപാടില്‍ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും വി.എസ് പറഞ്ഞു.
കൊട്ടാരം സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടു കൊടുക്കുന്നതിനോട് യോജിപ്പില്ല. സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണം. സി.പി.എം നിലപാട് മാറ്റിയെന്നുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോവളം കൊട്ടാരം സംബന്ധിച്ച വിഷയത്തില്‍ സി.പി.എം നിലപാട് മാറ്റിയതായി കഴിഞ്ഞ ദിവസം മാധ്യമവാര്‍ത്തകളുണ്ടായിരുന്നു.
കോവളം കൊട്ടാരവും വളപ്പും സര്‍ക്കാരിന്റേതാണെന്ന് അംഗീകരിച്ച് കേസ് പിന്‍വലിച്ചാല്‍ കൊട്ടാരം ഒഴികെയുള്ള സ്ഥലത്തില്‍ കുറച്ചു ഭാഗം പ്രവാസി മലയാളി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഗ്രൂപ്പിന് പാട്ടത്തിന് നല്കുന്നതില് വിരോധമില്ലെന്ന് സി.പി.എം കഴിഞ്ഞ ദിവസം നിലപാടെടുത്തു എന്നായിരുന്നു വാര്‍ത്ത.
സുധാകരനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തു കൊണ്ടാണെന്നും വി.എസ് ചോദിച്ചു. സുധാകരന് എം.പി കടല്‍ക്കൊള്ളക്കാരനെ പോലെയാണ് പെരുമാറുന്നത്. കൊള്ളമുതല്‍ പങ്കുവെയ്ക്കുമ്പോള്‍ തര്‍ക്കം കൂട്ടുന്നവരെപ്പോലെയാണ് യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍. അതില്‍പെട്ട ഒരാളാണ് സുധാകരന്. സുധാകരനെ അനുകൂലിക്കാന്‍ പോലും മന്ത്രിസഭയില്‍ ആളുണ്ടെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: