ന്യൂദല്‍ഹി: ലക്ഷ്വറി ട്രെയിനുകളുടെ കയറ്റുമതി ഇറക്കുമതി തീരുവ നിരക്ക് 50% കുറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സാധാരണക്കാര്‍ക്കും ട്രെയിനുകള്‍ സ്വീകാര്യമാക്കാനാണ് റെയില്‍വേയുടെ നടപടി. ഗോള്‍ഡന്‍ ചാരിയറ്റ്, മഹാരാജ എക്സ്പ്രസ്, പാലസ് ഓണ്‍ വീല്‍സ് തുടങ്ങിയവയുടെ നിരക്കാണ് കുറയ്ക്കുന്നത്. നിലവില്‍ 10,000 മുതല്‍ 34,000 വരെയാണ് ട്രെയിനുകളിലെ നിരക്ക്.
സാധാരണക്കാര്‍ക്കും ട്രെയിനുകള്‍ കൂടുതല്‍ ഉപയോഗപ്രദമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. നിലവില്‍ 10,000 മുതല്‍ 34,000 വരെയാണ് ട്രെയിനുകളില്‍ നിരക്കായി ഈടാക്കുന്നത്. എന്നാല്‍ പുതിയ താരിഫ് നിരക്ക് വിനോദ സഞ്ചാര വകുപ്പിനും ഐ.ആര്.ടി.സിക്കും തിരിച്ചടിയാണെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
രാജസ്ഥാന് വിനോദസഞ്ചാര വകുപ്പും ഇന്ത്യന്‍ റെയില്‍വേയും സംഘടിച്ച് നടത്തുന്ന റോയല്‍ രാജസ്ഥാന്റെ വരുമാനം 63.18 ശതമാനമാ കുറഞ്ഞിരുന്നു. പാലസ് ഓണ്‍ വീല്‍സിന്റെ വരുമാനത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് റെയില്‍വേ നിരക്ക് കുറയ്ക്കാന്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: