ന്യൂദല്‍ഹി: കല്ലെറിഞ്ഞ ആള്‍ക്കൂട്ടത്തെ വെടിവെച്ചതിന് മേജര്‍ ആദിത്യ കുമാറിനെതിരേ കേസെടുത്തിട്ടില്ലെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സൈനികോദ്യോഗസ്ഥനെ സാധാരണ കുറ്റവാളികള്‍ക്കൊപ്പം കാണരുതെന്ന് സുപ്രീം കോടതി ജമ്മു-കശ്മീര്‍ പോലീസിന് നിര്‍ദ്ദേശവും നല്കി. ആള്‍ക്കൂട്ടം ക്രമസമാധാന പാലന ജോലിയിലുള്ളവരെ ആക്രമിക്കുന്ന സംഭവങ്ങള്‍ക്ക് അറുതി വരുത്താന്‍ സഹായകമാകുന്നതാണ് കോടതി നിലപാട്.
കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ നേരിട്ട സൈന്യത്തിനെതിരേ വിഘടനവാദികള്‍ നാട്ടുകാരെ ഇളക്കിവിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. സൈന്യത്തെ കല്ലെറിഞ്ഞ ജനക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ അവസാന മാര്‍ഗ്ഗമെന്ന നിലയില്‍ വെടിവെയ്ക്കുകയും മൂന്ന് പ്രകടക്കാര് മരിക്കുകയും ചെയ്തതാണ് സംഭവം. ഈ സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥന് മേജര്‍ ആദിത്യക്കെതിരേ ജമ്മു-കശ്മീര്‍ പോലീസ് കേസെടുത്തു. എഫ്ഐആറില്‍ പേരുണ്ടെന്നും അത് റദ്ദാക്കണമെന്നൂം ആവശ്യപ്പെട്ട് അച്ഛന് ലഫ്. കേണല്‍ (റിട്ട.) കരംവീര്‍ സിങ് നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
മൂന്നംഗ ബെഞ്ച് ഷോപ്പിയാന്‍ കേസന്വേഷണം ഹര്‍ജി അടുത്ത വാദം കേള്‍ക്കുന്ന ഏപ്രില്‍ 24 വരെ തടഞ്ഞു. ”മേജര്‍ ആദിത്യ സൈനിക ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ ജമ്മു-കശ്മീര്‍ പോലീസ് സാധാരണ കുറ്റവാളികളെ എന്നപോലെ കൈകാര്യം ചെയ്യരുത്,” കോടതി നിരീക്ഷിച്ചു. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ മേജര്‍ ആദിത്യയുടെ പേരില്ലെന്ന് ജെകെ പോലീസിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, റിപ്പോര്‍ട്ടിലെ വിവരണത്തില്‍ അദ്ദേഹത്തിന്റെ പങ്ക് പറഞ്ഞിരിക്കെ, ഏതു സമയത്തും ഉള്പ്പെടുത്താവുന്നതുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
”നിങ്ങള്‍ നിയമത്തിന് അതീതരാണോ?” ”സൈന്യത്തിന് കൊല്ലാന്‍ അനുമതിയുണ്ടോ?” എന്നീ ചോദ്യങ്ങള്‍ക്ക് സൈന്യം മറുപടി നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ മുഫ്തി സര്‍ക്കാര്‍ വിവരിക്കുന്നുണ്ട്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: