ന്യൂദല്‍ഹി: ചീഫ്സെക്രട്ടറിയെ മര്‍ദ്ദിക്കുകയും അച്ചടക്ക കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസയക്കുകയും ചെയ്ത കേജ് രി വാള് സര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം- അടങ്ങൂ അതിരൂക്ഷമായ വിമര്‍ശനമാണിത്.
പാതിരാത്രിയില്‍ വിളിച്ചു വരുത്തി, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ദല്‍ഹി ചീഫ്സെക്രട്ടറി അംശു പ്രകാശിനെ മര്‍ദ്ദിച്ചിരുന്നു. ഇതെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ദല്‍ഹി സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നടങ്കം ജോലിചെയ്യാതെ സമത്തിലാണ്. അതിനു പിന്നാലെ, ദല്‍ഹി നിയമസഭയുടെ അവകാശ സമിതിക്കുമുന്നില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നോട്ടീസ് നല്കി.
ഇതിനെതിരേ ചീഫ് സെക്രട്ടറി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ചാണ് കേജ്രിവാള് സര്‍ക്കാരിനോട് അടങ്ങൂ എന്ന് കോടതി നിര്‍ദ്ദേശിച്ചത്. നോട്ടീസ് എരിതീയില്‍ എണ്ണയൊഴിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. നോട്ടീസ് പ്രകാരം അംശ പ്രകാശ് ഹാജരായില്ലെങ്കില്‍ നിയമസഭയ്ക്ക് അവകാശ ലംഘന നടപടിയെടുക്കാം. അതിനാല്‍ ഈ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: