കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ. എം മാണിയെ കുറ്റവിമുക്തനാക്കിയ നടപടി ഒത്തുകളിയെന്ന് ബാര്‍ കോഴക്കേസ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെപി സതീശന്. കെ.എം.മാണിയെ രക്ഷിക്കാന്‍ ഗൂഡാലോചന നടന്നുവെന്നും അദ്ദേഹം അറിയിച്ചു.
കേസുമായി മുന്നോട്ട് പോകാനുള്ള തെളിവുകള്‍ ഇപ്പോള്‍ തന്നെ വിജിലന്‍സിന്റെ കയ്യിലുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ വന്ന് കണ്ടപ്പോള്‍ കൂടുതല്‍ അന്വേഷണം നല്കാന് ഉദ്യോഗസ്ഥന് ഉപദേശം നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു എന്നാണ് വിലയിരുത്തല്‍. കേസ് അവസാനിപ്പിച്ചത് താനറിഞ്ഞില്ല. എല്ലാം അപ്രതീക്ഷിതമാണ്. മാണിയെ രക്ഷിക്കാനുള്ള ഗൂഡാലോചനയില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെ.എം മാണിയെ രക്ഷിച്ചെടുക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നിരുന്നു. സുകേശന്റെ രണ്ട് മുന്‍ റിപ്പോര്‍ട്ടുകള്‍ ഇതിന് തെളിവാണ്. രണ്ട് റിപ്പോര്‍ട്ടുകളുടെയും ഭാഷ രണ്ടാണ്. ഉന്നത ഇടപെടലെന്ന് കരുതുന്നെന്നും അഡ്വ കെ .പി സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: