ആലപ്പുഴ: കടുത്ത വേനല്‍ കാരണം ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഭരണകൂടം വിശ്രമം അനുവദിച്ചെങ്കിലും ട്രാഫിക് ഉദ്യാഗസ്ഥര്‍ക്ക് ഇതൊന്നും ബാധകമല്ല,
പൊരിവെയിലില്‍ ദാഹജലം ലഭിക്കാതെ അവര്‍ വലയുന്നു, മുന്‍ വര്‍ഷങ്ങളില്‍ ദുരിതം അനുഭവിക്കുന്ന ട്രാഫിക് ജോലികള്‍ നോക്കുന്നവര്‍ക്ക് ജില്ലാപോലീസ് ശുദ്ധജലം എത്തിച്ചു കൊടുത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ചൂട് വര്‍ധിച്ചെങ്കിലും ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കായി ഒന്നും ചെയ്യാത്തതില്‍ അവര്‍ നിരാശരാണ്.
ജില്ലാ ജനറല്‍ ആശുപത്രി ജങ്ഷനില്‍ ടൈല്‍ പാകുന്ന ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ നഗരം മുഴുവന്‍ സമയം ഗതാഗതക്കുരുക്കില്‍ നട്ടം തിരിയുകയാണ്. അതിനാല്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് ഒരു മിനിറ്റുപോലും വിശ്രമിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലു വരെയാണ് ഹോം ഗാര്‍ഡിന്റെ ജോലി സമയം. എന്നാല്‍ കടുത്ത വേനലും അവഗണിച്ച് ജോലിയില്‍ തുടരുന്ന ഇവര്‍ക്ക് ഒരു തുള്ളി ദാഹംജലം പോലും എത്തിച്ചു കൊടുക്കാത്ത അധികാരികളുടെ നിലപാടില്‍ അമര്‍ഷം ഉണ്ടെങ്കിലും ജോലിയില്‍ വീഴ്ചയ്ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: