ആര്‍പ്പൂക്കര: തെരുവുനായ കടിച്ച വയോധികയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും പ്രതിരോധ മരുന്ന് ലഭ്യമല്ലാത്തതിനാല്‍ നിര്‍ദ്ധനരായ ബന്ധുക്കള്‍ നെട്ടോട്ടത്തില്‍. പെരുവ വെള്ളൂര്മലയില് വീട്ടില്‍ പെണ്ണമ്മ(70)നെ ആണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തെരുവ് നായ കടിച്ചത്. ഇവരുടെ കാലിലാണ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ ഇവരെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് മരുന്ന് ആശുപത്രിയില്‍ ഇല്ലെന്നും വെളിയില്‍ നിന്ന് വാങ്ങണമെന്നും പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. മരുന്നിന് 3200 രൂപയോളമാണെന്ന് പറഞ്ഞപ്പോള്‍ ബന്ധുക്കള്‍ ആകെ തളര്‍ന്നു. ബിപില്‍ വിഭാഗത്തില്‍പ്പെട്ട ഇവരെ ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചാല്‍ മാത്രമേ കാരുണ്യ പദ്ധതി പ്രകാരം സഹായം ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: