പട്യാല: ഫെഡറേഷന് കപ്പിന്റെ ആദ്യ ദിനത്തില്‍ സീമ പുനിയ പുത്തന്‍ ദേശീയ റെക്കോഡോടെ കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. ആറാം ശ്രമത്തില്‍ 61.05 മീറ്റര്‍ ദൂരത്തേയ്ക്ക് ഡിസ്കസ് പായിച്ചാണ് സീമ റെക്കോഡിട്ടത്. 2002ല്‍ നീലം ജെ സിങ് സ്ഥാപിച്ച 60.95 മീറ്ററിന്റെ റെക്കോഡാണ് വഴിമാറിയത്.
പോള്‍വാള്‍ട്ടില്‍ എസ് ശിവ സ്വന്തം റെക്കോഡ് തിരുത്തിയെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടാനായില്ല് 5.15 മീറ്റര്‍ ചാടിയാണ് ശിവ റെക്കോഡിട്ടത്. കഴിഞ്ഞ വര്‍ഷം ഫെഡറേഷന് കപ്പില്‍ ശിവ സ്ഥാപിച്ച 5.14 മീറ്ററിന്റെ റെക്കോഡാണ് തകര്‍ന്നത്.
വനിതകളുടെ 5000 മീറ്ററില്‍ എല്‍ സൂര്യ സ്വര്‍ണമണിഞ്ഞു.15:46.96 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. പുരഷന്മാരുടെ 5000 മീറ്ററില്‍ ലക്ഷ്മണ് റെക്കോഡ് സ്ഥാപിച്ചു. സമയം 13:47:28. 2014ല്‍ ഖേത റാം കുറിച്ച 13:49:17 സെക്കന്‍ഡിന്റെ റെക്കോഡാണ് പഴങ്കഥയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: