ന്യൂദല്‍ഹി: ത്രിപുരയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കും. കാല്‍നൂറ്റാണ്ടത്തെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് നേടിയ വന്‍ വിജയം ഉത്സവമാക്കാനാണ് തീരുമാനം. ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരും പങ്കെടുക്കും.
നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും ജുവല്‍ ഓറവും നാളെ ത്രിപുരയിലെത്തും. സംസ്ഥാന അധ്യക്ഷന്‍ വിപ്ലവ് കുമാര്‍ ദേവിനാണ് മാധ്യമങ്ങള്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇരുവരും ബിജെപിയുടെയും സഖ്യക്ഷിയായ ഐപിഎഫ്ടിയുടെയും എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും.
അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ ചേരില്ലെന്നും സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നും ഐപിഎഫ്ടി നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി വനവാസി വിഭാഗത്തില്നിന്നാകണമെന്നും ഐപിഎഫ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: