ന്യൂദല്‍ഹി:ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി. കാര്‍ത്തിയെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി എന്‍ഫോര്‍സ്മെന്റിന് മുന്നോട്ടുപോവാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സമന്‍സ് സ്റ്റേ ചെയ്യണമെന്ന കാര്‍ത്തിയുടെ ആവശ്യം കോടതി തള്ളി.
ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരം ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്. ഈ കേസില്‍ സിബിഐയുടെ ചോദ്യം ചെയ്യല്‍ നടക്കുകയാണ്. അദ്ദേഹത്തിന്റെ സിബിഐ കസ്റ്റഡി അവസാനിക്കാനിരിക്കെ ഇന്ന് കാര്‍ത്തിയെ സിബിഐ കോടതിയില്‍ ഹാജരാക്കും.ഇതേ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കാര്‍ത്തി ചിദംബരത്തിന് സമന്‍സ് നല്‍കിയിരുന്നു. ഈ സമന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കാര്‍ത്തി ചിദംബരം ഇന്നലെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഐഎന്‍എക്സ് മീഡിയക്ക് 305 കോടിയോളം രൂപയുടെ വിദേശഫണ്ട് ലഭ്യമാക്കാന്‍ ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ബോര്‍ഡ് നല്കിയ അനുമതിയില്‍ ക്രമക്കേട് നടന്നെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: