ആലപ്പുഴ: പ്രസിദ്ധമായ കപിലപശു തത്തംപള്ളിയിലും എത്തി. ജോഷി ജേക്കബും ഭാര്യ ഡോ. ബിച്ചു എക്സ്. മലയിലുമാണ് കപില ഇനം പശുവിനെ വളര്‍ത്തുന്നത്. ഭാരതത്തിന്റെ തനതു വര്‍ഗ്ഗമായ പശുവിന് ശരാശരി നൂറു സെന്റിമീറ്റര്‍ മാത്രം ഉയരം.
പുല്ലും വെള്ളവും ഭക്ഷണം. പശു പരിപാലനം പൂര്‍ണമായും പ്രകൃതിയോടിണങ്ങിയാണ്. കേരളത്തില്‍ കാസര്‍കോട് തീര പ്രദേശങ്ങളിലും, കര്‍ണാടകയിലും കണ്ടു വരുന്ന കാസര്‍കോട് കുള്ളന്‍ പശുക്കളില്‍ നിന്ന് അപൂര്‍വ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന ഒന്നാണ് ആശ്രമ പശുക്കള്‍ എന്നറിയപ്പെടുന്ന കപില പശുക്കള്‍.
പണ്ട് ക്ഷേത്രങ്ങളില്‍ മാത്രം വളര്‍ത്തിയിരുന്ന ഇവയെ ദൈവികമായിട്ടാണ് കണ്ടു പോരുന്നത്. സപ്തര്‍ഷികളില്‍പ്പെട്ട കപില മഹര്‍ഷിയുടെ കമണ്ഡലുവിലെ പാല് യാഗവേളയില്‍ അസുരന്മാര് തട്ടിത്തെറിപ്പിച്ചപ്പോള്‍ മഹാമുനി ദിവ്യശക്തിയാല്‍ സൃഷ്ടിച്ച പശുവാണ് കപില എന്നതാണ് ഐതിഹ്യം. പാലിന്കാസര്കോഡു ഡ്വാര്‍ഫിനേക്കാള്‍ ഔഷധമൂല്യമുണ്ട്.
കപിലയുടെ പാലില്‍ നിന്നുമുള്ള വെണ്ണ, നെയ്യ്, പാല്‍ക്കട്ടി എന്നിവയ്ക്കും സ്വര്‍ണനിറമാണ്. ഈ പശുവിന്റെ പാല് സ്ഥിരമായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി നേടാന്‍ സഹായിക്കും .
കപിലയുടെ മൂത്രം ശുദ്ധീകരിച്ച് തയ്യാറാക്കുന്ന ഗോഅര്‍ക്ക ആസ്ത്മ, പ്രമേഹം, അര്‍ശസ്, മൂത്രാശയ രോഗങ്ങള്‍, വന്ധ്യത, ചര്‍മ്മ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ഒട്ടേറെ രോഗ ചികിത്സയില്‍ ഉപയോഗിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: