കടുത്തുരുത്തി: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡീസല്‍ ടാങ്കിനടിയില്‍ രാസവസ്തുക്കള്‍ നിറച്ച ഇരുമ്പ് പൈപ്പ് കണ്ടെത്തി.സ്ഫോടനം നടത്താനാണെന്ന് സംശയം. പോലീസെത്തി പൈപ്പ് സ്റ്റേഷനിലേക്ക് മാറ്റി.കാപ്പുംതല നീരാളത്തില്‍ ബേബിയുടെ കാറിനടിയിലാണ് രാസവസ്തുക്കള്‍ നിറച്ച ഇരുമ്പ് പൈപ്പ് കണ്ടെത്തിയത്.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെ ആരോ വീടിനുള്ളില്‍ ചാടിക്കടക്കുകയും പൈപ്പ് തുറന്നിടുകയും ചെയ്തതായി ബേബി പറഞ്ഞു. ബേബിയും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഭയം മൂലം ഇവര്‍ പുറത്തിറങ്ങിയില്ല. രാവിലെ വീട് തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് പോര്‍ച്ചില്‍ കിടന്നിരുന്ന കാറിനടിയില്‍ നിന്നും രാസവസ്തുക്കള്‍ നിറച്ച ഇരുമ്പ് പൈപ്പ് കാണുന്നത്.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കടുത്തുരുത്തിയില്‍ നിന്നെത്തിയ പോലീസ് സംഘം പൈപ്പ് പുറത്തെടുക്കുകയും ചെയ്തു.ബേബിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന പൈപ്പ് ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: