ഹൈദരാബാദ്: മാവോയിസ്റ്റ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് ഏഴ് കോടിയുടെ പുതിയ ബുള്ളറ്റ് പ്രൂഫ് ബസ് നല്കുന്നു. തെലങ്കാന- ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ സുരക്ഷാ സൈന്യം 10 മാവോയിസ്റ്റ് ഭീകരരെ വധിച്ചതിനെ തുടര്‍ന്നാണ് പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം നല്കാന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
സംസ്ഥാനത്തിനുള്ളില്‍ സഞ്ചരിക്കാനും അടിയന്തിര സാഹചര്യത്തില്‍ തങ്ങുന്നതിനുമായാണ് ഇത്. റോഡ്സ് ആന്‍ഡ് ബില്‍ഡിങ്സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ബസ് തയ്യാറാക്കുന്നത്. ഇതിനായി പ്രത്യേക സമിതിക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
വിവിധ കമ്പനികളില്‍ നിന്ന് ഇതിനായി ടെന്‍ഡറും ക്ഷണിച്ചിട്ടുണ്ട്. ഇത് വിലയിരുത്തിയശേഷം അന്തിമാനുമതിക്കായി പൊതുഭരണവകുപ്പിന് സമര്‍പ്പിക്കുന്നതാണ്.
സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്ക് നാലുകോടി വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് മൂന്നു വര്‍ഷം മുമ്പ് വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: