ന്യൂദല്‍ഹി: മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന്റെ വായ്പാ തട്ടിപ്പു കേസില്‍ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിനും ആക്സിസ് ബാങ്ക് എംഡി ശിഖ ശര്‍മ്മയ്ക്കും സമന്‍സ്. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസാണ് ഇരുവരെയും വിളിച്ചുവരുത്തിയത്.
വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് വിളിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് എംഡി സുനില്‍ മേത്തയെയും നേരത്തെ എസ്എഫ്ഐഒ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചും ഐസിഐസിഐ, ആക്സിസ് ബാങ്കുകളില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
5,280 കോടി രൂപയാണ് ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്ക് കണ്‍സോര്‍ഷ്യം മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പയായി നല്‍കിയത്.
ഐസിഐസിഐ മാത്രം 405 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.എസ് കനനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: