മോസ്കോ: സിറിയയില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്ന് 32 പേര് മരിച്ചു. റഷ്യയുടെ അന്റൊണോവ്-26 എന്ന യാത്രാ വിമാനമാണ് അപകടത്തില്‍ പെട്ടത്. ചൊവ്വാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 32 പേരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 26 പേര് യാത്രക്കാരും ആറു പേര് വിമാന ജീവനക്കാരുമാണ്.
സിറിയന്‍ നഗരമായ ലഡാക്കിയയിലെ വ്യോമത്താവളത്തിലാണ് അപകടമുണ്ടായത്. റണ്‍വേയില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ്് വിമാനം നിലം പതിച്ചത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് റഷ്യ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. റഷ്യന്‍ പ്രതിരോധ വകുപ്പാണ് അപകടം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഡിസംബര്‍ 31 ന് ഇവിടെവെച്ച് റഷ്യന്‍ പോര്‍വിമാനങ്ങളെ സിറിയന്‍ വിമതര്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: