ഇടുക്കി: ആര്എസ്സ്സുമായും ബിജെപിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ഏഴ് മാസമുള്ള പെണ്‍കുഞ്ഞ് അടങ്ങുന്ന നാലംഗ കുടുംബത്തിന് അന്തിയുറങ്ങാന്‍ വീട് അനുവദിക്കാതെ പഞ്ചായത്ത്.
കാട്ടാനയുടെ ശല്യമുള്ള അടിമാലി പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് സംഭവം. ആറ് വര്‍ഷത്തിലധികമായി വാളറയിലെ വനവാസി സെറ്റില്‍മെന്റ് കൂടിയായ കുളമാങ്കുഴിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ദീപ പ്രശാന്തിനാണ് ജീവനും കൈയിലേന്തി ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വരുന്നത്. ഭര്‍ത്താവ് പ്രശാന്തും മൂന്ന് വയസുള്ള മകനുമാണ് ഒപ്പം.
കൈവശ അവകാശ രേഖയുള്ള 10 സെന്റ് ഭൂമിയില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഷെഡ്ഡിലാണ് വര്‍ഷങ്ങളായുള്ള ഇവരുടെ താമസം.
വല്ലപ്പോഴുമുള്ള പെയിന്റിങ് ജോലി ചെയ്ത് പ്രശാന്തിന് ലഭിക്കുന്ന ചെറിയ വരുമാനത്തില്‍നിന്ന് മിച്ചംപിടിച്ച് വീട് പണിയാന്‍ ഈ കുടുംബത്തിനാകുന്നില്ല. അഞ്ച് തവണ ഊരുകൂട്ടത്തിന് അപേക്ഷ നല്‍കുകയും പരിശോധിച്ച് ഇത് പാസാവുകയും ചെയ്തു. ഇവിടെനിന്ന് പട്ടികജാതി ഓഫീസറുടെ അടുക്കലെത്തുന്ന അപേക്ഷ പഞ്ചായത്തിലെത്തുമ്പോള്‍ ചവറ്റുകൊട്ടയിലേയ്ക്ക് പോവുകയാണ്. സിപിഎം അംഗമാണ് വാര്‍ഡ് ഭരിക്കുന്നതെങ്കിലും പഞ്ചായത്ത് യുഡിഎഫിന്റെ കൈയിലാണ്.
മഹിളാമോര്‍ച്ചയുടെ ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റാണ് ദീപ. വനവാസി കല്യാണ്‍ ആശ്രമത്തിന്റെ താലൂക്ക് സുരക്ഷാ പ്രമുഖാണ് പ്രശാന്ത്. ബിജെപിയിലേയ്ക്ക് കുടിയില്‍നിന്ന് നിരവധിപേര്‍ ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി മാറിയിരുന്നു. ഇതിന്റെ പകയാണ് അന്തിയുറങ്ങാന്‍ സുരക്ഷിതമായ കിടപ്പാടത്തിന് പോലും വിലങ്ങുതടിയാകുന്നതെന്ന് ദീപ പറയുന്നു.
പരിഹാരം കാണും
സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും വാര്‍ഡ് മെമ്പറുമായി സംസാരിച്ച് പരിഹാരം കാണുമെന്നും അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി ജന്മഭൂമിയോട് പറഞ്ഞു. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കിയുള്ള പ്രവര്‍ത്തനമല്ല തങ്ങളുടേതെന്നും കിടപ്പാടത്തിന് വേണ്ട പരിഗണന നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: