തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാനുള്ള തീരുമാനം വിശാലമായ പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
സഭയ്ക്കുള്ളില്‍ നടന്നത് പുറത്തേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് അംഗം വി.ഡി സതീശന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. അന്ന് സ്പീക്കര്‍ക്ക് ലഭിച്ചത് മൂന്നു പരാതികളാണ്. അതില്‍ ഒന്നു മാത്രമാണ് പോലീസിന് കൈമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ കോഴ വിവാദത്തില്‍ സഭയില്‍ നടന്ന സംഭവം ലോകം മുഴുവന്‍ കണ്ടതാണ്. സ്പീക്കറെ ബഹുമാനപൂര്‍വ്വം അംഗങ്ങള്‍ വിളിക്കുന്നത് ചെയര്‍ എന്നാണ്. അദ്ദേഹത്തിന്റെ ചെയര്‍ മറിച്ചിട്ടാല്‍ അത് സ്പീക്കറെ മറിച്ചിടുന്നതിന് തുല്യമാണ്. ലോകം മുഴുവന്‍ കണ്ട അക്രമ സംഭവണമാണിത്. കേസ് പിന്‍വലിക്കുന്നത് ഭരണപക്ഷത്തെ അംഗങ്ങളെ രക്ഷിക്കാനാണെന്നും സതീശന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: