കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാളിഘട്ടില്‍ ഭാരതീയ ജന സംഘത്തിന്റെ സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ക്കുകയും വികൃതമാക്കുകയും ചെയ്തു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി ആവശ്യപ്പെട്ടു.
അതിനിടെ പ്രതിമ തകര്‍ക്കല്‍ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയും സംഭവങ്ങളില്‍ ശക്തമായ നടപടി എടുക്കുമെന്നു അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: