കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. കേരളാ പോലീസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.
കണ്ണൂര്‍ കൊലപാതകങ്ങളിലെ ഗൂഢാലോചനകള്‍ പുറത്തുവന്ന ചരിത്രമുണ്ടോ എന്നും ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്തെന്ന് ഹൈക്കോടതി ആരാഞ്ഞു.
കേസില്‍ പോലീസ് ഇനി ഒന്നു ചെയ്യേണ്ടതില്ല. പ്രതികളുടെ അസാന്നിധ്യത്തില്‍ ആയുധങ്ങള്‍ കണ്ടെടുത്തത് കള്ളകളിയാണ്. എന്തുകൊണ്ടാണ് പ്രതികളുടെ സാന്നിധ്യത്തില്‍ ആയുധങ്ങള്‍ കണ്ടെടുക്കാത്തത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചനകള്‍ ഒരിക്കലും പുറത്ത് വരാറില്ല.
കണ്ണൂരിലെ കൊലപാതകങ്ങളില്‍ നേരത്തേയും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇപ്പോള്‍ മാത്രം എന്തിന് എതിര്‍ക്കുന്നെന്നും കോടതി ചോദിച്ചു. കേസന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: