പത്തനാപുരം: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ കാത്തുനില്‍ക്കാതെ വിഷ്ണുവും ജോയലും യാത്രയായി.
വാഹനാപകടത്തില്‍ മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥികളിലൊരാളുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. പുന്നല കരിമ്പാലൂര് മിസ്പയില്‍ രമേശ്-മിനിരാജ് ദമ്പതികളുടെ മകന് ജോയല്രാജി(16)ന്റെ മൃതദേഹമാണ് ഇന്നലെ സംസ്കരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം 3.30നാണ് വീട്ടിലെത്തിച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് മൃതദേഹം ഒരുനോക്ക് കാണാനായി തടിച്ചുകൂടിയത്. മാതാപിതാക്കളെയും സഹോദരനെയും ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരും വിങ്ങിപ്പൊട്ടിയത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. കരിമ്പാലൂര് തേജസില്‍ രാജീവന് രാധ ദമ്പതികളുടെ മകന് വിഷ്ണു(16)വിന്റെ സംസ്ക്കാരം ഇന്ന് നടക്കും. സഹപാഠികളും സമീപവാസികളുമായ ജോയലും വിഷ്ണുവും തിങ്കളാഴ്ച്ചയാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയെഴുതാനിരിക്കെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: