തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഗ്രനേഡുമായി നിയമസഭയിലെത്തിയത് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് പ്രയോഗിച്ച ഗ്രനേഡാണ് തിരുവഞ്ചൂര്‍ സഭയില്‍ കൊണ്ടു വന്നത്.
കാലാവധി കഴിഞ്ഞ ഗ്രനേഡാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചതെന്നും പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം. ഇതോടെ മാരകായുധവുമായി സഭയിലെത്തിയത് ചട്ടലംഘനമാണെന്നു കാട്ടി ഭരണപക്ഷം ബഹളം വച്ചു. യഥാര്‍ത്ഥ ഗ്രനേഡ് ആണ് സഭയില്‍ കൊണ്ട് വന്നതെങ്കില്‍ വിഷയം ഗൗരവകരമാണെന്നും സ്പീക്കര്‍ ഗ്രനേഡ് കസ്റ്റഡിയിലെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിര്‍മാണ തീയതിയടക്കം രേഖപ്പെടുത്തിയ രസീതുള്‍പ്പെടെ ഗ്രനേഡ് മേശപ്പുറത്ത് വയ്ക്കുന്നതായി തിരുവഞ്ചൂര്‍ അറിയിച്ചു. സഭയുടെ മേശപ്പുറത്ത് വച്ച ഗ്രനേഡ് കസ്റ്റഡിയിലെടുത്ത ഡെപ്യൂട്ടി സ്പീക്കര്‍, തിരുവഞ്ചൂരിനെതിരെ റൂളിങ്ങ് വേണമെന്ന ആവശ്യം പരിശോധിക്കുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: