ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഒരാഴ്ചയ്ക്കുള്ളില്‍ ഭൂമിയില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം. യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയുടെ തിയോങ്ഗോങ്ങ് 1 ബഹിരാകാശ സ്റ്റേഷനാണ് നിയന്ത്രണം വിട്ടത്. മാര്‍ച്ച് 24നും ഏപ്രില്‍ 19നും ഇടയ്ക്ക് ഭൂമിയില്‍ എത്തുമെന്നാണ് നിഗമനം.
8.5 ടണ്‍ ഭാരമുള്ള നിലയത്തിന്റെ നീളം 12 മീറ്ററാണ്. ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചല്‍സ്, മീയാമി, മാഡ്രിഡ്, ലണ്ടന്‍, റോം, പാരീസ്, മുംബൈ, ബീജിംഗ്, ടോക്കിയോ എന്നിവയുടെ പരിസരങ്ങളില്‍ നിലയം പതിക്കാനാണ് സാധ്യതയെന്നും എസ്സ മേധാവി വ്യക്തമാക്കി. ചൈനീസ് ബഹിരാകശ നിലയം പതിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന് നേരത്തെ എസ്സ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലയം ഏതു നഗരത്തില്‍ പതിക്കുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കാലാവസ്ഥയില്‍ വ്യതിയാനം സംഭവിക്കുമെന്നും ഇതിലൂടെ നിലയം ഭൂമിയില്‍ പതിക്കുന്നത് അറിയാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. നിലയത്തിന്റെ ഭൂരിഭാഗങ്ങളും അന്തരീക്ഷത്തില്‍ കത്തി നശിക്കുമെന്നതിനാല്‍ വന്‍ നാശനഷ്ടമുണ്ടാകില്ല. ലോഹ കഷ്ണങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നാണ് എസ്സയുടെ മുന്നറിയിപ്പില്‍ പറയുന്നത്.
എന്നാല്‍ നിലയത്തില്‍ നിന്നുള്ള ദ്രവീകരണ രൂപത്തിലുള്ള വിഷലിപ്തമായ ഹൈഡ്രാസിന് ഇന്ധനം അപകടകരമാണെന്ന് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: