ന്യൂദല്‍ഹി: നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി. നീറ്റടക്കമുള്ള മറ്റ് ദേശീയ മത്സര പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്തിലുള്ള അഞ്ചംഗ ബെഞ്ച് ആധാര്‍ നിര്‍ബന്ധമല്ലാതാക്കിയ വിവരം വെബ്സൈറ്റിലൂടെ വിജ്ഞാപനം ചെയ്യാനും സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുണീക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി ഒാഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) യും സംഭവം നിഷേധിച്ച് രംഗത്ത് വന്നു. നീറ്റ് പരീക്ഷയെഴുതാന്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിരുന്നില്ലെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. നേരത്തെ നീറ്റ് പരീക്ഷ എഴുതാന്‍ ആധാര്‍ നമ്പർ നിര്‍ബന്ധമാക്കി സി.ബി.എസ്.ഇ ഉത്തരവിട്ടിരുന്നു.
ജമ്മു കശ്മീര്‍, മേഘാലയ, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്നും പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, റേഷന്‍കാര്‍ഡ് എന്നിവ ഐഡിന്റിറ്റിയായി സി.ബി.എസ്.ഇക്ക് സ്വീകരിക്കാമെന്ന് യു.ഐ.ഡി.എ.ഐയുടെ നിര്‍ദേശമുണ്ടായതായി അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: