കോട്ടയം: അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ നിര്‍ണ്ണായക വിധി വന്നത് 26-ാം വര്‍ഷം. കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത് 1992 മാര്‍ച്ച് 27 നാണ്. സംഭവം നടന്ന് ഇരുപത്താറ് വര്‍ഷം തികയാന്‍ ഇനി 20 ദിവസം മാത്രം ബാക്കി. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ അഭയയുടെ മരണത്തെ കൊലപാതകമാണെന്ന് കണ്ടെത്താന്‍ സഹായിച്ചത് ജോമോന് പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനമാണ്.
സിബിഐയുടെ മൂന്നു സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. 1993 മാര്‍ച്ച് 29 ന് ഡിവൈഎസ്പി വര്‍ഗീസ് പി. തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത് വര്‍ഗീസ് പി. തോമസാണ്. പക്ഷെ ഇതോടെ മുകളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമായി. 1993 ഡിസംബര്‍ 30ന് വര്‍ഗീസ് പി. തോമസ് സിബിഐയില്‍ നിന്ന് രാജി വച്ചു. മേലുദ്യോഗസ്ഥനായ വി. ത്യാഗരാജനില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് ഏഴു വര്‍ഷം കൂടി സര്‍വ്വീസുളള താന്‍ രാജി വയ്ക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിന്നീട്, 1999 ജൂലൈ 9നും 2005 ഓഗസ്റ്റ് 25നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കോടതി സ്വീകരിച്ചില്ല. അഭയയുടെ മരണം കൊലപാതകമാണെന്നും എന്നാല്‍ പ്രതികളെ കണ്ടെത്താനാവില്ലെന്നുമായിരുന്നു സിബിഐയുടെ നിലപാട്. തെളിവുകള്‍ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടുവെന്നായിരുന്നു കണ്ടെത്തല്‍. അഭയയുടെ വസ്ത്രം നശിപ്പിക്കപ്പെട്ടു. കെമിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിലും കൃത്രിമം കണ്ടെത്തിയെന്ന് സിബിഐ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു സിബിഐയുടെ വാദം.
ഇതു നിരാകരിച്ച കോടതി അന്വേഷണം തുടരാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 2008 നവംബര്‍ 19 ന് ഫാ. ജോസ് പൂതൃക്കയില്‍, ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ഇവരെ നാര്‍കോ അനാലിസിസ് ടെസ്റ്റിനും വിധേയരാക്കി. 2009 ജൂലൈ 17 നാണ് മൂന്നു പേരുടെയും പേരില്‍ കൊലപാതകത്തിനും തെളിവു നശിപ്പിക്കലിനും കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നു പേരെയും കാണരുതാത്ത സാഹചര്യത്തില്‍ അഭയ കണ്ടെന്നും തുടര്‍ന്ന് ഇവര്‍ കോടാലിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി കിണറ്റില്‍ തള്ളുകയായിരുന്നു എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. തെളവുകള്‍ നശിപ്പിച്ചതിന് അന്ന് എസ്പിയായിരുന്ന കെ.ടി. മൈക്കിളിനെ പ്രതിയാക്കാന്‍ സിബിഐ കോടതി ആഴ്ചകള്‍ക്കു മുന്‍പ് ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: