ന്യൂദല്‍ഹി: നീരവ്മോദി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് ദല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണലാണ് സ്വത്ത് പിടിച്ചെടുത്തതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കള്ളപ്പണം വെളിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയതും സ്വത്ത് കണ്ടുകെട്ടിയതും.
നിയമാനുസൃതമായ നടപടികള്പാലിക്കാതെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നീങ്ങിയതെന്നും സ്വത്ത് കണ്ടുകെട്ടുന്നതിനുമുന്പ് കമ്പനി അധികൃതര്‍ക്ക് പരിശോധന നടത്തുന്നതിനുള്ള വാറണ്ട് പോലും നല്‍കിയിരുന്നില്ലെന്നുമാണ് കമ്പനിയുടെ ആരോപണം. വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വിശദീകരണം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. മാര്‍ച്ച് 19ന് വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: