തൃശൂര്‍: കേരള സാഹിത്യ അക്കാദമിയില്‍ പ്രസിഡന്റ് വൈശാഖനും സെക്രട്ടറി കെ.പി. മോഹനനും തമ്മിലുള്ള പോര് പൊട്ടിത്തെറിയിലേക്ക്. വൈശാഖനെതിരെ സിപിഎം നേതൃത്വത്തിന് ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. സെക്രട്ടറിയാണ് പരാതിക്ക് പിന്നിലെന്നാണ് വൈശാഖനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളും ചേരിതിരിഞ്ഞു. ഇത് സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നു.
വൈശാഖനെതിരെ സാമ്പത്തിക ക്രമക്കേടാണ് പരാതിയില്‍. വകുപ്പു മന്ത്രി എ.കെ. ബാലന്, സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് എന്നിവര്‍ ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല. രണ്ടിലൊരാള്‍ സ്ഥാനമൊഴിയേണ്ടിവരുമെന്നാണ് സൂചന. ലളിതകലാ അക്കാദമി ചെയര്മാന് സത്യപാല്‍ സെക്രട്ടറിയുമായുള്ള രൂക്ഷമായ ഭിന്നതയെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് രാജിവച്ചിരുന്നു.
അവിഹിതമായി പണം എഴുതിയെടുക്കുന്നുവെന്നാണ് വൈശാഖനെതിരായ പരാതി. യാത്രക്ക് ഔദ്യോഗിക വാഹനം, ചെലവ് സര്‍ക്കാര്‍ അക്കൗണ്ടില്‍, പ്രതിമാസം ഒാണറേറിയവും. അതും മതിയാവാഞ്ഞ് സ്വന്തം സ്ഥാപനത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് പ്രതിഫലവും കൈപ്പറ്റുന്നുവെന്ന് പരാതിയില്‍ പറയുന്നു. വൈശാഖന് ഒരു വര്‍ഷത്തിനിടയില്‍ പ്രതിഫല ഇനത്തില്‍ അക്കാദമിയില്‍ നിന്നും കൈപ്പറ്റിയത് 34,400 രൂപയാണ്.
സാഹിത്യ അക്കാദമിയിലെ പ്രതിഫലം കൈപ്പറ്റുന്ന ആദ്യ പ്രസിഡന്റായി വൈശാഖന് മാറിയെന്നും പരാതിയില്‍ പറയുന്നു. പ്രസിഡന്റിന് ഔദ്യോഗിക വസതിയും, ഇന്നോവ കാറും, അതിന് ഡ്രൈവറുമുണ്ട്. ഭക്ഷണമുള്‍പ്പെടെയുള്ള ചെലവുകളും അക്കാദമിയാണ് വഹിക്കുന്നത്. പ്രതിമാസം 10,000 രൂപ പ്രസിഡന്റിന് ഒാണറേറിയമാണ്. ഇത് കൂടാതെയാണ് അക്കാദമിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനെ് പ്രതിഫല തുക കൈപ്പറ്റിയത്. 2016 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയായി 12 പരിപാടികളില്‍ പങ്കെടുത്തതിന് 34,400 രൂപയാണ് വാങ്ങിയത്. 2016 ഡിസംബര്‍ 15,16 തിയതികളില്‍ കൊല്ലത്ത് നടന്ന കെ.പി. അപ്പന് അനുസ്മരണത്തില്‍ പങ്കെടുത്തതിന് 1900 രൂപ കൈപ്പറ്റി. അക്കാദമിയില്‍ നിന്നും മൂന്ന് കി.മീറ്റര്‍ മാത്രം ദൂരമുള്ള വിയ്യൂര്‍ ഗ്രാമീണ വായനശാലയില്‍ 2017 ഫെബ്രുവരിയില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്തതിന് 2000 രൂപ കൈപ്പറ്റി.
കുന്നംകുളത്ത് റീഡേഴ്സ് ഫോറം അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച ആഗ്നേയം ശില്‍പ്പശാല (2,500,) കുടുംബശ്രീ ശില്‍പ്പശാല (3000) ഒക്ടോബറില്‍ എറണാകുളത്ത് നടത്തിയ എഴുത്തച്ഛന് പുരസ്കാരത്തില്‍ ജൂറി (5000) ഒക്ടോബറില്‍ കൊല്‍ക്കത്തയിലും, ദല്‍ഹിയിലും നടന്ന രണ്ട് പരിപാടികള്‍ക്ക് 3000 വീതം, നവംബര്‍ 23ന് തിരുവനന്തപുരത്ത് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ഇം.എസ്.എസിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങളുടെ പ്രകാശനം (3000) പൊന്നാനിയില്‍ അക്കാദമി സംഘടിപ്പിച്ച ഇടശേരി-ഉറൂബ് സെമിനാര്‍ (3000) ജനുവരിയില്‍ കോഴിക്കോട്ട് വിദ്യാരംഗം സാഹിത്യോല്‍സവം (3000) മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പത്മനാഭന്റെ ചെറുകഥയായ ഒടുവിലത്തെ പാട്ടിന്റെ മാന്ത്രികാവിഷ്കാരം പരിപാടി (3000).
പുതിയ ഭരണസമിതി ചുമതലയേറ്റ് രണ്ട് വര്‍ഷമെത്തുമ്പോള്‍ ദേശീയ പുസ്തകോല്സവമൊഴികെ അക്കാദമി ഒറ്റക്ക് പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ല. മറ്റ് സ്ഥാപനങ്ങളും സംഘടനകളുമായി സഹകരിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചതിന് വന്‍ തുകയും ചിലവിട്ടിട്ടുണ്ട്. സ്വന്തം പരിപാടിയില്‍ പങ്കെടുത്തതിനാണ് പ്രതിഫലവും കൈപ്പറ്റിയിരിക്കുന്നതെന്നാണ് ഗൗരവമേറ്റുന്നത്.പുരോഗമന കലാസാഹിത്യ സംഘം അധ്യക്ഷന്‍ കൂടിയാണ് വൈശാഖന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: