മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. ഇന്നലെ രാത്രി ക്ഷേത്ര ആരൂഢമായ മണ്ടൂരില്‍ നിന്നും പൊന്നുംഭണ്ഡാരം എഴുന്നള്ളിച്ചതോടെയാണ് മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന താലപ്പൊലി മഹോത്സവത്തിന് തുടക്കം കുറിച്ചത്. ഇന്നലെ കടമ്പൂര്, എളവന, ഒരുകര, മമ്മാക്കുന്ന് ദേശവാസികള്‍ ഉള്‍ക്കൊള്ളുന്ന കുഭം 23 ആഘോഷ കമ്മറ്റിയാണ് ഉത്സവത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് 10.30ന് കാവില്‍ കയറല്‍ ചടങ്ങ് നടന്നു. വെടിക്കെട്ട്, നാടകം, പീഠംവെക്കല്, കലശാട്ടം തേര്താക്കല് എന്നിവയും ഉണ്ടായി.
രണ്ടാം ദിവസമായ ഇന്ന് മുഴപ്പിലങ്ങാട് ലോറി ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എഫ്സിഐ കുംഭം 24 ആഘോഷ കമ്മറ്റി ഉത്സവ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. രാത്രി 7 മുതല്‍ കളം പാട്ട്, തിരുവായുധം വെക്കല്‍, കുടവെക്കല്‍, ഗണപതിക്കളം എന്നിവ ക്ഷേത്രത്തില്‍ നടക്കും. രാത്രി 8ന് സംഗീതനിശ, അക്രോബാറ്റിക് ഡാന്‍സ്, പുലര്‍ച്ചെ 2ന് ക്ഷേത്രത്തില്‍ എടലാപുരത്ത് ഭഗവതിയുടെ കെട്ടിയാട്ടം, ശ്രീകുറുമ്പ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, താലപ്പൊലിയെടുക്കല്‍, പുലര്‍ച്ചെ 4ന് കളം കയ്യേല്‍ക്കല്‍, 4.30ന് ബലി പൂജ എന്നിവ നടക്കും. പ്രധാന ഉത്സവ ദിനമായ നാളെ ഉച്ചക്ക് 2 മുതല്‍ കളത്തില്‍ പണം വെക്കല്‍, വൈകുന്നേരം 4 മുതല്‍ നേര്‍ച്ച കലശം വരവ്, 5ന് കളംപാട്ട്, രാത്രി 7ന് പുതുകുടംവെക്കല്, 12 മണി മുതല്‍ 1 മണിവരെ മുഴപ്പിലങ്ങാട് ശ്രീരാമവിലാസം കാഴ്ചകമ്മറ്റിയുടെ കാഴ്ചവരവ്, രാത്രി 1 മുതല്‍ 2വരെ നടാല്‍ എടക്കാട് കാഴ്ചകമ്മറ്റിയുടെ കാഴ്ചവരവ്, 10ന് പുലര്‍ച്ചെ 3 മണിക്ക് മൊതക്കലശം എതിരേല്ക്കല്, 4ന് കരിമരുന്ന് പ്രയോഗം, 5ന് ശ്രീകുറുമ്പ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, 5.30ന് കലശം കയ്യേല്‍ക്കലും കളം കയ്യേല്‍ക്കലും രാവിലെ 7ന് ഉദയസ്നാനപൂജ, രാവിലെ 11ന് കാവില്‍ നിന്ന് ഇറങ്ങുന്നതോടെ ഉത്സവം സമാപിക്കും.
താലപ്പൊലി മഹോത്സവം സമാധാനപൂര്ണ്ണമാക്കുന്നതിന് കണ്ണൂര്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തില്‍ എടക്കാട് പോലീസ് സ്റ്റേഷനില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെയും കാഴ്ചകമ്മറ്റികള് ഉത്സവാഘോഷ കമ്മറ്റി എന്നിവയുടെ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കലശങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് വീടുകളില്‍ നിന്നോ ആരാധനാലയങ്ങളില്‍ നിന്നോ മാത്രമേ എടുക്കാന്‍ പാടുള്ളൂ. എഴുന്നള്ളത്തിന് ചെണ്ടമേളം മാത്രമേ അനുവദിക്കൂ. സമാധാനത്തിന് ഭംഗംവരുത്തുന്നവിധത്തില് ക്ഷേത്ര പരിസരത്തോ കവലകളിലോ കൊടിതോരണങ്ങളോ ഫ്ളക്സ് ബോര്‍ഡുകളോ വെക്കാന്‍ പാടില്ലെന്നും തീരുമാനിച്ചു. ഉത്സവനഗരിയും പരിസര പ്രദേശങ്ങളും പൂര്‍ണ്ണമായും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലാക്കുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: