കോട്ടയം: ത്രിപുരയില്‍ സിപിഎമ്മിനേറ്റ തിരിച്ചടി കണക്കിലെ കളിയിലൂടെ മറയ്ക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. പരാജയം പ്രവര്‍ത്തകരില്‍ നിരാശ ഉണ്ടാക്കിയതിനാലാണ് പുതിയ തന്ത്രം. പ്രവര്‍ത്തകയോഗങ്ങളില്‍ വോട്ടിന്റെ ശതമാനവും മുമ്പുണ്ടായ തോല്‍വികളുടെ കഥകളുമാണ് നിരത്തുന്നത്.
കേന്ദ്രഭരണം ഉപയോഗിച്ചും പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ത്രിപുരയില്‍ ബിജെപി വിജയം നേടിയതെന്നാണ് ഒരു വാദം. കോണ്‍ഗ്രസ്സിന് ഇത്തവണ 1.8 ശതമാനം വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും ഇടതുപക്ഷ മുന്നണിക്കാകെ 45.6 ശതമാനം വോട്ട് ലഭിച്ചുവെന്നും പറയുന്നു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 64 ശതമാനം വോട്ടുവിഹിതം ലഭിച്ചെന്ന കാര്യം മറച്ചുവയ്ക്കുകയാണ്.
എന്നാല്‍ പരാജയകാരണം അതുമാത്രമല്ലെന്ന പിബി അംഗം എം.എ. ബേബിയുടെ പ്രസ്താവന മറ്റു സംസ്ഥാന നേതാക്കള്‍ക്ക് തിരിച്ചടിയാണ്. ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളോ ആധുനിക വ്യവസായ സംരംഭങ്ങളോ അവിടെയില്ലെന്നും തൊഴില്‍ മേഖലകളില്‍ ത്രിപുര പിന്നിലാണെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഒന്നാകെ ബിജെപിക്ക് ലഭിച്ചെന്ന വാദത്തിനെയും എം.എ. ബേബി എതിര്‍ക്കുന്നു. എന്നാല്‍ അങ്ങനെപോയ വോട്ടുകളില്‍ കുറെയെങ്കിലും ആകര്‍ഷിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല, അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: