കല്‍പ്പറ്റ: കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളിലെ രാത്രികാല ഗതാഗത നിരോധന വിഷയം പഠിച്ച് തീരുമാനം സുപ്രീംകോടതിയെ അറിയിക്കാന്‍ നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതിക്ക് വയനാട്ടില്‍ നിന്നുള്ള പ്രതിനിധി സംഘം നിവേദനം നല്കി.
നിരോധനം പിന്‍വലിക്കുമെന്ന് സംഘം പ്രത്യാശ പ്രകടിപ്പിച്ചു. സമിതി അംഗങ്ങളായ കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ഡിഐജി സഞ്ജയ്കുമാര്‍ എന്നിവര്‍ ഇന്നലെ ബന്ദിപ്പുര്‍ കടുവാസങ്കേതം ഓഫീസില്‍ നടത്തിയ സിറ്റിങ്ങിലാണ് സി.കെ. ശശീന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം നിവേദനം നല്‍കിയത്. വയനാട് ജില്ലാ കളക്ടര്‍. എസ്. സുഹാസും സ്ഥലത്തെത്തി കേരളത്തിന്റെ നിലപാട് വിശദീകരിച്ചു.
ഗതാഗത നിരോധന പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ നിരോധനമുള്ള സ്ഥലങ്ങളില്‍ തുരങ്കപ്പാത നിര്‍മ്മിച്ച് ഗുഡ്സ് തീവണ്ടിയില്‍ യാത്രാ, ചരക്ക് വാഹനങ്ങള്‍ നീക്കുക, വന്യജീവികളുടെ സഞ്ചാരപാത തടസപ്പെടാതിരിക്കാന്‍ വനമേഖലയില്‍ ജൈവ മേല്‍പ്പാലം നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങളാണ് വയനാട് സംഘം ആവശ്യപ്പെട്ടത്. ഇത് പ്രാവര്‍ത്തികമാകാന്‍ സമയ താമസം എടുക്കുമെന്നതിനാല്‍ താല്‍ക്കാലികമായി കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹന ഗതാഗതം അനുവദിക്കുക, വേഗപരിധി നിശ്ചയിച്ച് വാഹനങ്ങള്‍ കടത്തിവിടുക എന്നീ ആവശ്യങ്ങള്‍ പെട്ടന്ന് പരിഗണിക്കണമെന്നും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ണാടക വനംവകുപ്പ് നിര്‍ദ്ദേശിക്കുന്ന ബദല്‍ റോഡ് പ്രായോഗികമല്ലെന്ന കാര്യവും സമിതിയെ അറിയിച്ചിട്ടുണ്ട്. ഏകദേശം 25 കിലോമീറ്ററില്‍ കുറവ് വരുന്നത്ര ദൂരം വനപാതയിലെ നിരോധനത്തിന് 228 കിലോമീറ്ററോളം ദൂരം ചുറ്റിവളഞ്ഞ് സഞ്ചരിക്കുക ബുദ്ധിമുട്ടാണ്.
യുവമോര്‍ച്ച ജില്ലാ സെക്രട്ടറിപ്രശാന്ത് മലവയല്‍, ബത്തേരി മുനിസിപ്പല്‍ ചെയര്മാന് സി.കെ. സഹദേവന്, കോണ്‍ഗ്രസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ജോയി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പി.വി. മത്തായി തുടങ്ങിയവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: