ആലപ്പുഴ: വനിതാ അസിസ്റ്റന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. തുടര്‍ന്ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് സമന്‍സ് അയയ്ക്കാന്‍ വനിതാ കമ്മീഷന് തീരുമാനിച്ചു. ഇന്നലെ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്തിനാണ് സമന്‍സ് അയയ്ക്കാന്‍ വനിതാ കമ്മീഷന് തീരുമാനിച്ചത്.
നിരന്തരമായി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് അസിസ്റ്റന്റ് ബിഡിഒ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. വിരമിക്കന്‍ നാല് മാസം മാത്രം ബാക്കിയിരിക്കെ, പാര്‍ട്ടിയുടെ സ്വാധീനമുപയോഗിച്ച് ഹരിപ്പാട് സ്വദേശിയായ അസിസ്റ്റന്റ് ബിഡിഒയെ കണ്ണുരിലേയ്ക്കു സ്ഥലം മാറ്റി. ഇതിനെതിരെ ബിഡിഒ കോടതിയെ സമീപിക്കുകയും സ്ഥലം മാറ്റത്തിന് സ്റ്റേ വാങ്ങുകയും ചെയ്തു. ഇതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് ബിഡിഒയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
എന്നാല്‍ ഇന്നലെ ചേര്‍ന്ന അദാലത്തില്‍ പ്രജിത്ത് എത്തിയില്ല. അതിനാലാണ് പ്രജിത്തിനെതിരെ സമന്‍സ് അയയ്ക്കാന്‍ കമ്മീഷന്റെ നടപടി. ഭരിക്കുന്ന പാര്‍ട്ടിയാണ് മുകളില്‍ നില്‍ക്കുന്നത് അല്ലാതെ ഉദ്യോഗസ്ഥയല്ലെന്നും താഴേയ്ക്കിടയില്‍ മാത്രം നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഫോണില്‍ വിളിച്ച് പ്രജിത്ത് ബിഡിഒയോട് പറഞ്ഞതായി കമ്മീഷനില്‍ പരാതി നല്കി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മികച്ച പ്രവര്‍ത്തനത്തിനുള്ള എക്സലന്‍സ് അവാര്‍ഡ് വാങ്ങുന്ന ബിഡിഒയ്ക്ക് തന്റെ ഇത്രയും കാലത്തെ സര്വ്വീസിനിടയ്ക്ക് ഉണ്ടായ ദുരനുഭവമാണിതെന്നും അവര്‍ പറഞ്ഞു. ഒരു ജനപ്രതിനിധിക്കു യോജിച്ച നടപടിയല്ല പ്രസിഡന്റ് ചെയ്യുന്നതെന്നും ബിഡിഒ പറഞ്ഞു.
തൊഴിലിടങ്ങളിലും മറ്റും സ്ത്രീകള്‍ നേരിടുന്ന മാനസീക പിരിമുറുക്കങ്ങളും അവഗണനയുമായിരുന്നു കമ്മീഷനിലെത്തിയ പരാതികളില്‍ അധികവും. ഓരോ അദാലത്ത് കഴിയുന്തോറും പരാതികള്‍ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് അഡ്വ. എം.എസ്. താര പറഞ്ഞു. ചെന്നിത്തലയിലെ സ്വകാര്യ സ്ക്കൂളില്‍ പ്രസവ അവധി കഴിഞ്ഞെത്തിയ അദ്ധ്യാപികയെ മാനേജ്മെന്റ് പുറത്താക്കിയ പരാതിയും കമ്മീഷനിലെത്തി.
ചേര്‍ത്തലയിലെ സ്വകാര്യ എന്‍ജിനിയറിങ് സ്ക്കൂളില്‍ അവധി കഴിഞ്ഞെത്തിയ അദ്ധ്യാപകയ്ക്കും പുറത്താക്കല്‍ നോട്ടീസാണ് ലഭിച്ചത്. ഈ രണ്ട് പരാതിക്കും മാനേജ്മെന്റിന്റെ വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന് ഉത്തരവായി. 100 പരാതികള്‍ ലഭിച്ചതില്‍ 32 പരാതികള്‍ പരിഹരിച്ചു. 46 പരാതികള്‍ അടുത്ത അദാലത്തിലേയ്ക്കായി മാറ്റിവച്ചു. 22 പരാതികളില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: