മുഹമ്മ: പുരുഷ മേഖലയില്‍ കടന്നെത്തി വിദഗ്ദ്ധ കരവിരുതോടെ നിര്‍മ്മാണ മേഖലയില്‍ കഴിവു തെളിയിക്കുകയാണ് 46കാരി. കുടുംബത്തിന്റെ അല്ലല് അകറ്റാന്‍ പഠനം ഉപേക്ഷിച്ച് നിര്‍മ്മാണ മേഖലയില്‍ സഹായിയായി ജോലി ആരംഭിച്ച ഷൈല താരമാവുകയാണ്. മണ്ണഞ്ചേരി കാവുങ്കല്‍ ഉള്ളാട്ടില്‍ കയര്‍ഫാക്ടറി തെഴിലാളിയും ക്ഷീര കര്‍ഷകനുമായ ഷാജിയുടെ ഭാര്യയാണ് ഇവര്‍.
ഭിത്തി കെട്ടാനും തേക്കാനും കട്ടിള വയ്ക്കാനും തൂക്കുകട്ട ഉപയോഗിച്ച് നിരപ്പു പരിശോധിക്കാനും ആണ് തൊഴിലാളിയേക്കാള്‍ വെല്ലുന്ന കരുത്താണിവര്ക്ക്. വേഗതയിലും സൂക്ഷ്മതയിലും പുരുഷന്മാരെപോലും വെല്ലുന്ന മുഖ്യമേസ്തിരിയായി ഈ പെണ്കരുത്തുമാറി.
ജോലിയിലുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഇവരെ മറ്റു തൊഴിലാളികളില്‍ നിന്നും വേറിട്ടതാക്കുന്നു. മേസ്തിരിയായ ബിജുവിന്റെ സഹായിയായിട്ടാണ് ഇവര്‍ ജോലി ആരംഭിച്ചത്. കല്‍പ്പണി ഇവരെ ആരും അഭ്യസിപ്പിച്ചതല്ല. നീണ്ട കാലത്തെ ഹെല്‍പ്പര്‍ തൊഴിലില്‍ നിന്നും കണ്ടു പഠിച്ചതാണ്. പുരുഷന്മാരെ പോലെ രാവിലെ പണി ആയുധങ്ങളുമായി വീട്ടില്‍ നിന്നും ഇറങ്ങുന്ന ഇവര്‍ക്ക് എഞ്ചിനീയര്‍ കൊടുക്കുന്ന ഏതൊരു പ്ലാനും കണക്കില്‍ പിഴവില്ലാതെ നിര്‍മ്മാണം നടത്തുവാനുള്ള കഴിവ് നേടിയിട്ടുണ്ട്.
രാവിലെയുള്ള വീട്ടുജോലി കഴിഞ്ഞാണ് പണിക്കിറങ്ങുന്നത് കട്ടിളയും വാതലും ഒറ്റയ്ക്ക് മാറ്റിവയ്ക്കുവാനുള്ള ഇവരുടെ പ്രാവണ്യം ഏറെ ശ്രദ്ധേയമാണ്. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. പുരുഷന്മാര് അത്ഭുതത്തോടെയും ആദരവോടെയുമാണ് ഈ പെണ്‍കരുത്തിനെ കാണുന്നത്. ഒരു വനിത ദിനം കൂടി കടന്നുപോകുമ്പോള്‍ ഏതു ജോലിയും വനിതകള്‍ക്ക് അന്യമല്ലെന്ന് ഷൈല തെളിയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: