മലപ്പുറം: നിളയുടെ നവയവ്വൗനകാലത്ത് അതിന്റെ തീരത്ത് ചിത്രീകരിച്ച ചലച്ചിത്രമാണ് ജി. അരവിന്ദന് സംവിധാനം ചെയ്ത തമ്പ്. 1978ല്‍ പുറത്തിറങ്ങിയ തമ്പില്‍ നിളയും ഒരു കഥാപാത്രമായിരുന്നു. അന്ന് സമൃദ്ധമായി നിറഞ്ഞൊഴുകിയിരുന്ന നിള ഇന്ന് ക്ഷയിച്ചിരിക്കുന്നു. മൃതപ്രാണയായി മാറിയ നിളക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുമായി നാല്പതാം വാര്‍ഷികത്തില്‍ തമ്പിന്റെ അണിയറക്കാര്‍ നിളാതീരത്ത് ഒത്തുചേരും.17ന് വൈകിട്ട് അഞ്ചിന് ചെമ്പിക്കലിലാണ് പരിപാടി. തമ്പ് സിനിമയുടെ പ്രവര്‍ത്തകരില്‍ ഏറെപ്പേരും ഇന്ന് ജീവിച്ചിരിപ്പില്ല.
അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം നിളയുടെ ആത്മാവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയും നടക്കുമെന്ന് സംഘാടകരായ നെടുമുടി വേണു, വി.കെ. ശ്രീരാമന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: