കൊച്ചി: എറണാകുളത്തെ പീസ് ഇന്റര്‍നാഷനല്‍ സ്കൂളിനെതിരായ രണ്ട് എഫ്ഐആറുകള്‍ക്ക് ഹൈകോടതി സ്റ്റേ ചെയ്തു. കൊട്ടിയം, കാട്ടൂര്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളാണ് ഒരാഴ്ചത്തേക്ക് കോടതി സ്റ്റേ അനുവദിച്ചത്.
അതേസമയം, പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ഐഎസ് ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് പീസ് ഇന്റര്‍നാഷനല്‍ സ്കൂളിനും ഡയറക്ടര്‍മാര്‍ക്കുമെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തത്. സ്കൂളിലേത് മതേതര മൂല്യമില്ലാത്തതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പാഠ്യപദ്ധതിയാണെന്ന വിദ്യാഭ്യാസ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രിന്‍സിപ്പലും സംസ്ഥാനത്തെ മൂന്ന് പ്രമുഖ വ്യവസായികളായ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയാണ് കേസ്. പീസ് ഫൗണ്ടേഷന്റെ കീഴില്‍ കൊടുങ്ങല്ലൂര്‍ മതിലകത്തുള്ള സ്കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: