ന്യൂദല്‍ഹി: അഖില കേസില്‍ ഷെഫിന് ജഹാനെതിരായ എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അതേസമയം ഷെഫിന് ജഹാന്റെയും അഖിലയുടെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നത് എന്ന അഖിലയുടെ വാക്കുകള്‍ കണക്കിലെടുത്താണ് സുപ്രീം കോടതി ഹ്രസ്വവിധി പ്രഖ്യാപിച്ചിരിക്കുന്നത്. വിശദമായ വിധി പിന്നീടുണ്ടാകും എന്നാണ് അറിയുന്നത്. ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടിവിച്ചത്. തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫീന്‍ ജഹാനെതിരെയും അഖിലയ്ക്കെതിരെയും കേസെടുക്കുമെന്ന് സുപീംകോടതി രാവിലെ വ്യക്തമാക്കിയിരുന്നു.
ഷെഫിന് ജഹാന് ഭീകരബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വീട്ടു തടങ്കലില്‍ പീഡനമേറ്റു തുടങ്ങി ഹാദിയയുടെ ആരോപണങ്ങളും ഇതിന് അച്ഛന് അശോകന് സമര്‍പ്പിച്ച മറുപടിയും കോടതി പരിശോധിച്ചു. അഖിലയയെ ഫാസില്‍ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയാക്കാനും യെമനിലേക്ക് കടത്താനും ശ്രമമുണ്ടായിയെന്നും കൂട്ടുകാരി അമ്പിളി പിന്തിരിപ്പിച്ചതുകൊണ്ടാണ് ശ്രമം പരാജയപ്പെട്ടതെന്നും അശോകന് സുപ്രീംകോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: