കൊച്ചി: സിങ്കപ്പൂരില്‍നിന്ന് സൂയസ്കനാലിലേക്ക് ചരക്കുമായി പോയ മീര്‍സ്ക്-ഹോനം എന്ന കപ്പല്‍ ലക്ഷദ്വീപില്‍ അഗത്തിക്കു സമീപം തീപ്പിടിച്ചു. ബുധനാഴ്ച കാലത്താണ് തീ കണ്ടത്. ഇന്ത്യന്‍ കോസ്റ്റ്ഗാഡിന്റെ ശ്രമത്തില്‍ 23 പേരെ രക്ഷപ്പെടുത്തി.
തീയണയ്ക്കല്‍ ശ്രമകരമാണെന്നാണ് വിവരം. കപ്പലിലുള്ളത് രാസവസ്തുക്കളാണെന്നാണ് അറിയുന്നത്. രക്ഷപ്പെട്ടവരില്‍ 13 പേര് ഇന്ത്യക്കാരാണ്. കോസ്റ്റ്ഗാഡിന്റെ സഹായം സമയത്തെത്തിയതാണ് 23 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. രക്ഷിച്ചെങ്കിലും ഒരു തായ്വാന്കാരന്റെ സ്ഥിതി അപകടകരമാണ്.
തീ അണയ്ക്കല്‍ ശ്രമം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: