ന്യൂദല്‍ഹി : ഷെഫിന് ജഹാന് തീവ്രവാദിയാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് സുപ്രീംകോടതി എന്‍ഐഎ അന്വേഷണം തുടരാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അഖിലയുടെ അച്ഛന് അശോകന്. ഇന്നത്തേത് പൂര്‍ണ്ണ വിധിയല്ല. വിവാഹം അസാധുവാക്കി കൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അന്വേഷണം തുടരുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഒരു തീവ്രവാദിക്കൊപ്പം മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാന്‍ ഏതൊരു അച്ഛനും വിഷമം ഉണ്ടാകും. എന്നാല്‍, കോടതി വിധിയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വീണ്ടും പരാതിയുമായി മുന്നോട്ട് പോകുമെന്നും അശോകന് വ്യക്തമാക്കി. താന്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുമ്പോള്‍ തന്റെ മകള്‍ വിവാഹം കഴിച്ചിരുന്നില്ല. എന്നാല്‍, കോടതി നിര്‍ദേശ പ്രകാരം അഖിലയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിവാഹിതയായിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു തട്ടിക്കൂട്ട് വിവാഹമാണെന്നും അശോകന് ആരോപിച്ചു. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.
അഖിലയോട് പഠനം തുടരാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഐഎ അന്വേഷണം തുടരും. താന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അശോകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: