ന്യൂദല്‍ഹി: ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ (ഐടിബിപി) യുദ്ധ രംഗത്ത് സൈനിക ഉദ്യോഗസ്ഥയായി വനിത. ആദ്യമായി ഈ പദവിയില്‍ നിയമിതയാകുന്നത് ബീഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ പ്രകൃതിയാണ്. 2016 ലാണ് അതിര്‍ത്തികാക്കുന്ന സൈനിക വിഭാഗമായ ഐടിബിപി ഉയര്‍ന്ന ഉദ്യോഗസ്ഥ തലത്തില്‍ യുദ്ധരംഗത്തേക്ക് വനിതയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
യുപിഎസ്സിയുടെ പരീക്ഷ കടന്ന ഏക പെണ്‍കുട്ടി പ്രകൃതിയാണ്. അച്ഛന് വ്യോമയാന ഉദ്യോഗസ്ഥനായിരുന്നു. കുട്ടിക്കാലംമുതലേ സൈനിക വേഷം ആകര്‍ഷിച്ചിരുന്നുവെന്ന് പ്രകൃതി പറയുന്നു. ‘അവസരം കിട്ടിയപ്പോള്‍ ഞാന്‍ വിനിയോഗിച്ചു. പരസ്യം കണ്ടാണ് പരീക്ഷയ്ക്ക് അപേക്ഷ അയച്ചത്.’
ഇപ്പോള്‍ ഉത്തരാഖണ്ഡ് ചിത്തോര്ഗഢിലാണ് ജോലിക്ക് ചേര്‍ന്നത്. അധികം വൈകാതെ പരിശീലനങ്ങള്‍ക്കു ശേഷം യുദ്ധ രംഗത്ത് പ്രകൃതി അസിസ്റ്റന്റ് കമാന്റന്ഡായി നിയമിക്കപ്പെടുമെന്ന് ഐടിബിപി മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: